ഒാൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ പാർട്ടി അംഗത്തെ സി.പി.എം പുറത്താക്കി

കൊച്ചി: . ബ്രോഡ്വേ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി അംഗം വി.എസ്. രാജേഷിനെയാണ് ചൊവ്വാഴ്ച അടിയന്തര ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്ന് പുറത്താക്കിയത്. േയാഗത്തിൽ എസ്. രമേശ് ഷേണായ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ മുൻ നേതാവായ രാജേഷ് ഒാേട്ടാ-ടാക്സി തൊഴിലാളി യൂനിയൻ ഭാരവാഹിയാണ്. പുല്ലേപ്പടിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭക്കേസിലാണ് രാജേഷും സംഘവും അറസ്റ്റിലായത്. ഡൽഹി സ്വദേശിനിയുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭം നടന്നുവന്നത്. സംഭവത്തിൽ ട്രാൻസ്ജെൻഡർമാരടക്കം 15 പേർ ആദ്യം പിടിയിലായിരുന്നു. കഴിഞ്ഞദിവസം രാജേഷിനെക്കൂടാതെ ഡൽഹി സ്വദേശിയായ നൂറുല്ലയെയും അറസ്റ്റ്ചെയ്തു. ഇരുവരും റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.