രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.ബി.െഎ അന്വേഷണം: ഹരജിയിൽ ഇന്ന് വാദം തുടരും

കൊച്ചി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ബുധനാഴ്ച വാദം തുടരും. തലശ്ശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് കോടതിയുടെ പരിഗണനക്കെത്തിയ ശേഷം നാല് പ്രവർത്തകർകൂടി കൊല്ലപ്പെട്ടതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഏഴ് കൊലപാതകങ്ങള്‍ക്കുമാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് ആരാഞ്ഞ കോടതി ഇതിനെ എങ്ങനെ പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കാനാവുമെന്നും ചോദിച്ചു. പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഇത് വരുന്നതെങ്ങനെയാണ്. ഈ കൊലപാതകങ്ങളില്‍ വാദിയോ പ്രതിയോ അല്ലാത്ത ട്രസ്റ്റ് ചിലതിനെ മാത്രം തെരഞ്ഞെടുത്താണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സൊസൈറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങൾ വിശദീകരിച്ച ഹരജിക്കാരെൻറ അഭിഭാഷകൻ, സംസ്ഥാന സര്‍ക്കാറിെൻറ അനുമതി സി.ബി.ഐ അന്വേഷണത്തിന് തടസ്സമല്ലെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് കേസില്‍ സുപ്രീംകോടതി വിധിയുള്ളതും ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍തന്നെ അന്വേഷണം സി.ബി.െഎക്ക് വിടുന്നതിൽ തെറ്റില്ലെന്ന് സൊഹ്റാബുദ്ദീന്‍ ശൈഖ് കേസിലും വിധിയുണ്ട്. കേസിലെ പ്രതികളെ കക്ഷിചേര്‍ക്കാതെയും സി.ബി.െഎക്ക് അന്വേഷണം കൈമാറാമെന്നും അഭിഭാഷകൻ വാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.