തദ്ദേശ ധാരണകൾ പാളുന്നു; ചേർത്തലയിൽ സി.പി.എം^സി.പി.ഐ തർക്കം

തദ്ദേശ ധാരണകൾ പാളുന്നു; ചേർത്തലയിൽ സി.പി.എം-സി.പി.ഐ തർക്കം ചേർത്തല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ സി.പി.ഐക്കാർ തയാറാവാതെ വന്നതോടെ സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമാകുന്നു. എൽ.ഡി.എഫി​െൻറ മുൻ തീരുമാനപ്രകാരം പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തുകളിലും തണ്ണീർമുക്കം, വയലാർ, പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രസിഡൻറ് സ്ഥാനം സി.പി.ഐ ഒഴിയേണ്ടിയിരുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനവും സി.പി.എമ്മിന് കൈമാറേണ്ടിയിരുന്നു. ആദ്യ രണ്ടുവർഷം സി.പി.ഐക്കും തുടർന്ന് മൂന്നുവർഷം സി.പി.എമ്മിനും പ്രസിഡൻറ് സ്ഥാനം എന്നതായിരുന്നു ധാരണ. ഇതുസംബന്ധിച്ച് സി.പി.ഐ ജില്ല സെക്രട്ടറി എല്ലാവർക്കും നിർദേശവും നൽകിയിരുന്നു. എന്നാൽ, പ്രസിഡൻറ് സ്ഥാനം ഒഴിയുമ്പോൾ പകരം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ നൽകണമെന്നതാണ് സി.പി.ഐയുടെ ഇപ്പോഴത്തെ ആവശ്യം. എന്നാൽ, ഇത്തരത്തിലൊരു തീരുമാനം നേരത്തെയുണ്ടായിരുന്നില്ലെന്നാണ് സി.പി.എം നിലപാട്. ജില്ല സെക്രട്ടറിയുടെ നിർദേശം മാനിച്ച് വയലാർ പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ബാഹുലേയൻ മാത്രമാണ് രാജിെവച്ചത്. ഇവിടെ വൈസ് പ്രസിഡൻറ് ഗീത വിശ്വംഭരനാണ് പ്രസിഡൻറി​െൻറ ചുമതല. മറ്റ് പഞ്ചായത്തുകളിൽ ചർച്ച നടക്കുകയാണെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. സി.പി.ഐക്ക് വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കൂടി ലഭിച്ചാലേ രാജി നൽകൂവെന്ന് തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ പറഞ്ഞു. നിലവിൽ ആരോഗ്യ സ്ഥിരം സമിതി മാത്രമേ സി.പി.ഐക്കുള്ളു. പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നതോടെ മറ്റ് നാല് സ്ഥിരം സമിതികളും സി.പി.എമ്മിനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.