അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാൾ കൂടി പിടിയിൽ

പറവൂർ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം ആര്യനാട് വിഷ്ണു നഗറിൽ കോട്ടയ്ക്കകം വീട്ടിൽ അനീഷാണ് (30) പിടിയിലായത്. കൊല്ലത്തുനിന്നാണ് പിടികൂടിയത്. അറസ്റ്റിലായർ മൂന്നായി. നാലു പേരെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കൊല്ലം, തിരുവനന്തപുരം, തമിഴ്നാട്ടിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘത്തിലെ നാലു പേരാണ് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നത്. ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയ മാള മഠത്തുംപടി സ്വദേശി ജിബിൻരാജ് എന്നയാളും ഒളിവിലാണ്. പറവൂർ കോടതിയിലെ അഭിഭാഷകൻ വി.എ. പ്രദീപ്കുമാറിനെയാണ് ഏതാനും ദിവസങ്ങൾ മുമ്പ് തട്ടിക്കൊണ്ടുപോയത്. സഹോദരിമാർ തമ്മിലെ സ്വത്തുതർക്കത്തിൽ പ്രദീപ്കുമാറിെൻറ കക്ഷിയുടെ എതിർകക്ഷികളാണ് ക്വട്ടേഷൻ നൽകിയത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര കണക്കൻകടവ് കോളംവീട്ടിൽ മോഹനൻ, ഭാര്യ ജൂബിലി എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.