വീട്ടുജോലിക്കെത്തി കവർച്ച; രണ്ടുപേർ പിടിയിൽ

ഉദയംപേരൂർ: വീട്ടുജോലിക്കെത്തി കവർച്ച നടത്തി മുങ്ങിയ രണ്ടു സ്ത്രീകളെ ഉദയംപേരൂർ പൊലീസ് അറസ്റ്റു ചെയ്തു. അങ്കമാലി താബോർ കാഞ്ഞിരക്കാൻ വീട്ടിൽ അനിത (30), ആനപ്പാറ മാവേലി വീട്ടിൽ ജിജി (31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടനാട് നാമക്കാട് വീട്ടിൽ തളർന്നു കിടക്കുന്ന, തനിച്ചു താമസിക്കുന്ന 74 കാരനായ ജോഷിയുടെ വീട്ടിൽ ഇടക്കിടെ ഇവർ ജോലിക്കെത്തിയിരുന്നു. സ്ഥിരമായി വന്നുകൊള്ളാം എന്നു പറഞ്ഞു വീട്ടുടമസ്ഥെൻറ വിശ്വാസം നേടി. പിന്നീട് വീടിന് അകത്തു കയറി ജോഷിയെ ദേഹോപദ്രവം ചെയ്തു ബോധം കെടുത്തി കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണമാലയും മോതിരവും മൊബൈൽ ഫോണും നാലായിരം രൂപയും കവർന്നു. ചാലക്കുടി ഭാഗത്ത് ഒളിവിൽ കഴിയുന്ന ഇവരെ തൃക്കാക്കര അസി. കമീഷണർ പി.പി. ഷംസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഹിൽപാലസ് സി.െഎ പി.എസ്. ഷിജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.െഎ ഷിബിൻ, എ.എസ്.െഎ ഷാജിമോൻ, വി.കെ. രാജീവ്, രാജീവ് നാഥ്, ജയേഷ്, ബിജിമോൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.