കൊച്ചി: ജില്ലയില്‍ റീസർവേ പൂര്‍ത്തിയായ 73 വില്ലേജുകളില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ് നിലവില്‍ വരും. ആറുമാസമായി നടക്കുന്ന ഭൂരേഖ ഡിജിറ്റല്‍വത്കരണം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണിതെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. അടിസ്ഥാന നികുതി രജിസ്റ്റർ, തണ്ടപ്പേര് രജിസ്റ്റര്‍ തുടങ്ങി 22 ലക്ഷത്തോളം രേഖകളാണ് ഡിജിറ്റലൈസ് ചെയ്തത്. റീസർവേ പൂര്‍ത്തിയാകാത്ത 54 വില്ലേജുകളിലെ ഭൂവിവരങ്ങള്കൂടി മൂന്നുമാസത്തിനുള്ളില്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിെൻറ ഒരുക്കം വിലയിരുത്താൻ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ, റവന്യൂ വകുപ്പുകളിലെയും അക്ഷയ പദ്ധതിയിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വില്‍ക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ വില്ലേജ് ഓഫിസില്‍നിന്ന് തണ്ടപ്പേര് അക്കൗണ്ട് ലഭ്യമാക്കി അതിെൻറ അടിസ്ഥാനത്തിലാണ് ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാരങ്ങളില്‍ കൃത്യത ഉറപ്പാക്കാനും ഭൂമി വാങ്ങുന്നയാള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കാനും തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. ആധാരത്തിെൻറ രജിസ്ട്രേഷന് കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്ന് സ്കാന്‍ ചെയ്ത് വില്ലേജ് ഓഫിസര്‍ക്ക് ലഭ്യമാക്കും. ഇതോടെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാതെ പോക്കുവരവ് സാധ്യമാവുകയും വിവരം എസ്.എം.എസ് മുഖേന ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും. ഭൂമി പോക്കുവരവിനുള്ള സമയപരിധി ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും സംവിധാനം വഴിയൊരുക്കും. ഇതിനകം പോക്കുവരവ് ചെയ്യാത്ത പഴയ ആധാരങ്ങക്ക് പ്രത്യേക സംവിധാനവും സോഫ്റ്റ്വെയറിലുണ്ട്. റവന്യൂ വകുപ്പിെൻറ വെബ്സൈറ്റിലൂടെ (revenue.kerala.gov.in) ഓണ്‍ലൈന്‍ പോക്കുവരവിെൻറ തല്‍സ്ഥിതി അറിയാനും അപേക്ഷകര്‍ക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.