മൂന്നാർ ലൗഡെയ്ൽ റിസോർട്ട്: ഹരജി ചൊവ്വാഴ്ച പരിഗണനക്ക്

കൊച്ചി: നിലവിലെ മൂന്നാർ പ്രശ്നത്തിെൻറ അടിസ്ഥാന കാരണമെന്ന് കരുതുന്ന കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ 22 സെൻറ് ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി ജൂലൈ നാലിന് പരിഗണിക്കാൻ മാറ്റി. ഭൂമിയും അതിലെ ലൗഡെയ്ൽ എന്ന റിസോർട്ടും പതിച്ചുനൽകാനുള്ള അപേക്ഷയും അപ്പീലും റവന്യൂ അധികൃതർ തള്ളിയത് ചോദ്യം ചെയ്ത് വി.വി. ജോർജ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. എന്നാൽ, ഇത് കൈയേറ്റ ഭൂമിയാണെന്നും സ്ഥലവും കെട്ടിടവും മൂന്നാർ വില്ലേജ് ഒാഫിസിനായി കണ്ടെത്തിയ സർക്കാർ ഭൂമിയാണെന്നുമാണ് റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചിട്ടുള്ളത്. കാർഷികേതര ആവശ്യത്തിന് മൂന്ന് വർഷത്തേക്ക് മാത്രം പാട്ടത്തിന് നൽകിയ ഭൂമിയും കെട്ടിടവും വി.വി. ജോർജ് എന്നയാൾക്ക് പാട്ടക്കാരൻ അനധികൃതമായി കൈമാറിയതാണെന്നും ഇയാളിത് റിസോർട്ടായി മാറ്റുകയായിരുന്നുവെന്നും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ ആവശ്യത്തിനായതിനാൽ എത്രയും വേഗം കൈയേറ്റ ഭൂമി ഒഴിഞ്ഞുനൽകാൻ ഹരജിക്കാരൻ ബാധ്യസ്ഥനാണെന്നും ഹരജിക്കാരന് നോട്ടീസ് നൽകിയിരുന്നെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.