കുട്ടനാട്: സ്‌കോട്ട്ലൻഡിൽ കാണാതായ യുവ മലയാളി വൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറാണ് (32) മരിച്ചത്. ശനിയാഴ്ച പുലർച്ച 5.30 ഓടെ സി.എം.ഐ തിരുവനന്തപുരം പ്രൊവിൻഷ്യാൾ ഫാ. സെബാസ്റ്റ്യൻ ചാമത്തറയാണ് ബന്ധുക്കളെ വിവരമറിയച്ചത്. വൈദികെൻറ താമസ സ്ഥലത്തുനിന്ന് 30 കി.മീ. അകലെയുള്ള കടൽക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വാരാന്ത്യമായതിനാൽ പോസ്റ്റ്മോർട്ടം ചൊവ്വാഴ്ചയോടെയെ നടക്കൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വൈദികനെ കാണാതായ വിവരം അറിഞ്ഞതിനെത്തുടർന്ന് തിരുവനന്തപുരം പ്രൊവിൻഷ്യാൾ ഹൗസിൽനിന്ന് രണ്ടുവൈദികർ സ്‌കോട്ട്ലൻഡിലേക്ക് തിരിച്ചിരുന്നു. പിതാവ്: വാവച്ചൻ. മാതാവ്: പരേതയായ മോനിമ്മ. സഹോദരങ്ങൾ: ജയമ്മ, ലാലിച്ചൻ, ജോച്ചൻ, തങ്കച്ചൻ, റോസമ്മ, റീത്താമ്മ. ചിത്രം APD 50
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.