കൊച്ചി: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി ലക്കിശർമ എന്ന മഹേഷ് ഉപാധ്യായയാണ് പിടിയിലായത്. ഇയാളെ നാളെ കൊച്ചിയിൽ എത്തിക്കും. കൊച്ചി വടുതല സ്വദേശിനിയായ 15 വയസ്സുകാരിയെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പ്രലോഭിപ്പിച്ചാണ് ജൂൺ 15ന് തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയെ ഉത്തർ പ്രദേശിൽ എത്തിച്ചശേഷമാണ് മാതാപിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. മോചന ദ്രവ്യം തന്നില്ലെങ്കിൽ സെക്സ് മാഫിയക്ക് വിൽക്കുമെന്നായിരുന്നു ഭീഷണി. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഹിന്ദി സിനിമാ നിർമാതാവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയെ നോയിഡയിലെ ഒരുവീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ച് ഈ വീടിനടുത്തുള്ള പുഴയിൽ തള്ളിയിരുന്നു. കൊച്ചിയിൽ നിന്നുള്ള എസ്.ഐ. വിനോദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബർ സെല്ലിെൻറ സഹായത്തോടെയാണ് പ്രതിയെ നോയിഡയിൽനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.