പറവൂർ: മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടിയ ശീട്ടുകളി സംഘത്തിലെ ഒരാൾ ചതുപ്പുനിറഞ്ഞ പുഴയിൽ വീണ് മരിച്ചു. വരാപ്പുഴ ചിറക്കകം മാച്ചാംതുരുത്ത് വീട്ടിൽ ബാലെൻറ മകൻ മുകുന്ദനാണ് (41) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് തത്തപ്പിള്ളിയിെല അനധികൃത ശീട്ടുകളി കേന്ദ്രത്തിലായിരുന്നു സംഭവം. സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി എസ്.പിയുടെ കീഴിലുള്ള സ്പെഷൽ സ്ക്വാഡാണ് റെയ്ഡിനെത്തിയത്. എട്ടുപേരടങ്ങിയ മഫ്തി പൊലീസ് തത്തപ്പിള്ളിയിലെത്തി നാട്ടുകാരെൻറ സഹായത്തോടെ ശീട്ടുകളി നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുന്നതിനിടെയാണ് സംഘം നാലുഭാഗത്തേക്കും ഓടിയത്. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മുകുന്ദൻ ചതുപ്പിൽ താഴ്ന്നുപോവുകയായിരുന്നു. സ്പെഷൽ സ്ക്വാഡിെൻറ നിർദേശത്തെ തുടർന്നെത്തിയ പറവൂർ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച സംസ്കരിക്കും. സ്നേഹയാണ് ഭാര്യ. മക്കൾ: അമൃത, അഭിഷേക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.