കൊച്ചി: കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) നിശ്ചയിച്ച യോഗ്യതയുള്ള റേഡിയോഗ്രാഫർമാരാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്യുന്നതെന്ന് കേരള ഗവൺമെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ. മറിച്ചുള്ള വാദങ്ങൾ അംഗീകരിക്കാനാവില്ല. ഡി.എം.ഇ നടത്തുന്ന രണ്ട് വർഷ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിൽ റേഡിയോ തെറപ്പി ഒരു പ്രധാന വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാർഥികൾക്ക് റേഡിയോതെറപ്പിയിൽ ആവശ്യമായ ട്രെയിനിങ് മെഡിക്കൽ കോളജുകളിൽ നൽകിവരുന്നുമുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ അറിയിച്ചു. സർവിസിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാർക്ക് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളെല്ലാം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.