കൊച്ചി: സുരക്ഷാ ചുമതലയുണ്ടായിരുന്ന െപാലീസുകാരുടെ ടെൻറ് കത്തിനശിച്ച കേസിൽ മുൻ എം.എൽ.എ ആര്‍. ശെല്‍വരാജിന് ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചു. സംഭവം ഗൗരവമേറിയതാണെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കിയാണിത്. കേസും അന്വേഷണവും രാഷ്ട്രീയപകപോക്കലാണെന്നും 2013ലെ സംഭവത്തിെൻറ പേരിൽ പുതിയ കേസെടുത്തത് അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശെൽവരാജ് കോടതിയെ സമീപിച്ചത്. സി.പി.എം എം.എൽ.എയായിരുന്ന ശെല്‍വരാജ് 2012ൽ രാജിവെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ആക്രമണഭീഷണിയെ തുടര്‍ന്ന് സർക്കാർ പൊലീസ് സംരക്ഷണം നൽകി. െപാലീസുകാര്‍ക്കുവേണ്ടി വീടിനടുത്ത് സ്ഥാപിച്ച ടെൻറ് 2013 മാര്‍ച്ച് 29ന് കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുനരന്വേഷണത്തിന് ഉത്തരവിടുകയും ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. നാലുതവണ ചോദ്യംചെയ്ത പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.