തിരുവനന്തപുരം: ഒാഖി ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും 92 പേരെയാണ് കണ്ടെത്താനുള്ളത്. ലത്തീൻ രൂപതയുടെ കണക്ക് ശ്രദ്ധയിൽപെടുത്തിയപ്പോൾ അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പേര് സഹിതമാണ് സർക്കാറിെൻറ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ എത്തിയവരുടെ കണക്ക് പ്രത്യേകമായുണ്ട്. ആശ്വാസ നടപടികൾക്ക് പണം അനുവദിക്കാൻ സർക്കാർ സന്നദ്ധമാണ്. ഇതു ചുഴലിക്കാറ്റിെൻറ ഭാഗമായി വന്നതാണ്. ഇൗ ഘട്ടത്തിൽ ചെയ്യാവുന്നതിെൻറ പരമാവധി ചെയ്യും. സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ ഉടൻ നടപ്പാക്കും. മത്സ്യത്തൊഴിലാളികൾ നിലവിലെ സംവിധാനം ഉപയോഗിക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നമ്മുടെ ആളുകൾ ധിറുതിയിൽ ഇതൊക്കെ വിട്ടുപോകുമെന്നും ഇപ്പോഴത്തെ ദുരന്തത്തിെൻറ അനുഭവത്തിൽ ഇനി നിർബന്ധിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടത്തിന് മൊത്തം കേന്ദ്ര സഹായം ആവശ്യപ്പെടും. അവർ കൂടി വന്ന് കണക്കെടുക്കെട്ട. െഎ.എസ്.എൽ മത്സരം മാറ്റിവെക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.