കളമശ്ശേരി: വഴിത്തർക്കത്തിെൻറ പേരിൽ വീട്ടമ്മയെ ഭർത്താവിെൻറ ബന്ധു മർദിച്ചതായി പരാതി. കളമശ്ശേരി ഗ്ലാസ് കോളനിയിൽ നീറുങ്കൽ വീട്ടിൽ ഷരീഫ ഹമീദാണ് (57) മർദനമേറ്റ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഭർത്താവ് മരണപ്പെട്ട വീട്ടമ്മയുടെ സ്ഥലം വഴിക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് തർക്കം. ഭർത്താവിെൻറ സഹോദരൻ അസഭ്യം പറഞ്ഞതായും മകൻ മർദിച്ചതായും ഷരീഫയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ കേസെടുക്കുകയും വീട്ടമ്മയുടെ സഹോദരപുത്രൻ ഇഖ്ബാലിനെ അറസ്റ്റ് ചെയ്തതായും സി.ഐ എസ്. ജയകൃഷണൻ അറിയിച്ചു. കൊച്ചി സർവകലാശാലയിൽ മൊബൈൽ ഫോണിന് നിയന്ത്രണം കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോണടക്കം ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിഡിയോ, ഓഡിയോ ഉപയോഗങ്ങൾക്ക് നിയന്ത്രണം. സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് കൗൺസിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് നിയന്ത്രണം. സർവകലാശാലയുടെ അച്ചടക്കത്തിനും അന്തസിനും യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ പ്രമേയം അവതരിപ്പിക്കുകയും ഇത് വി.സിക്ക് നൽകുകയായിരുന്നു. ഇതിെൻറ ഭാഗമായി എല്ലാ ഡിപ്പാർട്ട്മെൻറിലും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പ് മറൈൻ ജിയോളജി ഡിപ്പാർട്ട്മെൻറിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി അധ്യാപകരിൽനിന്ന് മാനസികപീഡനം ഏൽക്കേണ്ടിവന്നതായ പരാതിയിൽ ഡിപ്പാർട്ട്മെൻറിലെ മൂന്ന് അധ്യാപകർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരുന്നു. ഈ സംഭവത്തിൽ വിദ്യാർഥിനി ഓഡിയോ റെക്കോഡാണ് പരാതിയിൽ തെളിവായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.