കോൺഗ്രസ് പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചതായി പരാതി

പെരുമ്പാവൂർ: കോൺഗ്രസ് പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചതായി പരാതി. അശമന്നൂർ നൂലേലി ചിറ്റേത്തുകുടി വീട്ടിൽ സി.കെ. മൈതീനാണ് (34) പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.30ഓടെ ഓടക്കാലിയിലാണ് സംഭവം. സി.പി.എമ്മിെൻറ പതാകയെ അവഹേളിച്ചതിന് പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പംപടി പൊലീസ് മൊയ്തീനെതിരെ കേസെടുത്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ മൊയ്തീനെ ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിേക്ക സി.പി.എം പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ ഹോട്ടലിനും കേടുപാടുകൾ സംഭവിച്ചതായി പറയുന്നു. സംഭവത്തിൽ അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സി.പി.എം പ്രവർത്തകർ ഹോട്ടലിെൻറ ചില്ലുകൾ പൊട്ടിക്കുകയും നാശം വരുത്തുകയും ചെയ്തതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓടക്കാലി യൂനിറ്റും പ്രതിഷേധിച്ചു. എന്നാൽ, പാർട്ടി പതാകയെ അവഹേളിക്കുകയും അതിെൻറ ചിത്രം മറ്റൊരാളെക്കൊണ്ട് പകർത്തി സോഷ്യൽ മീഡിയയിലൂടെ മൈതീൻ പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് സി.പി.എമ്മിെൻറ പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി. കേസ് കൊടുത്തവരെ ഇയാൾ ഭീഷണിപ്പെടുത്തിയതായും നേതാക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.