ബാലഭവനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം ^കെ.സി.ബി.സി

ബാലഭവനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം -കെ.സി.ബി.സി കൊച്ചി: ബാലഭവനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കെ.സി.ബി.സി. സംസ്ഥാനത്തെ 1200- ബാലമന്ദിരങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കം ആയിരക്കണക്കിന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിടും. ഇന്ത്യയുടെ സാമൂഹികസാഹചര്യങ്ങൾ കണക്കിലെടുക്കാതെ പടിഞ്ഞാറിെൻറ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാറിെൻറ നീക്കമാണ് ലക്ഷക്കണക്കിന് കുട്ടികളെ തെരുവിെലത്തിക്കുന്ന പുതിയ പ്രതിസന്ധിക്കു കാരണം. പരിണതഫലം മറന്നുള്ള ക്രൂരതക്ക് സംസ്ഥാനസർക്കാറും കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് ആയിരത്തി ഇരുനൂറോളം ബാലഭവനങ്ങളിൽ ആയിരത്തോളവും ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്നവയാണ്. ഈ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പകരം സംവിധാനമൊരുക്കാതെയും കുട്ടികളുടെ ഭാവി കണക്കിലെടുക്കാതെയും നാൽപതിനായിരത്തിലേറെ കുട്ടികളെ തെരുവിലേക്ക് തള്ളിവിടുന്ന മനുഷ്യത്വരഹിത നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും കെ.സി.ബി.സി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.