കാസർകോട്: പ്ലാസ്റ്റിക്കൊണ്ട് മഴയും വേനലും തരണംചെയ്യുന്ന കിടപ്പാടത്തിൽ കഴിയുന് ന എൻഡോസൾഫാൻ ബാധിച്ച പട്ടികജാതി കുടുംബത്തെ ലൈഫ് മിഷൻ പദ്ധതി തുണച്ചില്ല. ബദിയടുക ്ക പഞ്ചായത്തിലെ എട്ടാം വാർഡിൽ പെടുന്ന വിദ്യാഗിരി ബാപൂ മൂലകോളനിയിലെ ലീലയുടെ കുടുംബമാണ് വീടിനായി ഇപ്പോഴും കാത്തിരിക്കുന്നത്. ശരീരം പൂർണമായി തളർന്ന് പായയിൽ കിടപ്പിലാണ് ലീല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, കിടപ്പാടം നന്നാക്കാൻ കഴിയാത്തത് ഈ കുടുംബത്തെ ഇരട്ട ദുരിതമാണുള്ളത്.
ഭർത്താവ് സീതാരാമ വീടിനായി മുട്ടാത്ത വാതിലുകളില്ല. ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചതിനു പുറമെ, പട്ടികജാതി വകുപ്പിലും അപേക്ഷ നൽകി. ഗ്രാമസഭയിലും ആവശ്യം ഉന്നയിെച്ചങ്കിലും നിരാശ മാത്രമാണ് ഫലം. 2018 ൽ ജില്ല കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. കിടപ്പിലായ ലീലയെകൊണ്ട് എവിടേക്ക് പോകുമെന്ന ആശങ്കയാണ് കുടുംബത്തെ അലട്ടുന്നത്. സീതാരാമ കൂലി പണിെയടുത്താണ് കുടുംബം ജീവിക്കുന്നത്. അഞ്ച് മക്കളിൽ 16 വയസ്സുള്ള മനോജ് കുമാർ രണ്ടു വർഷം മുമ്പ് അമ്മയുടെ അസുഖത്തിൽ മനംനൊന്ത് വീടിനടുത്തുള്ള മൊെെബൽ ടവറിൽ കയറി ജീവനൊടുക്കി. ഇനി മൂന്നു പെൺമക്കളിലാണ് പ്രതീക്ഷ. പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.