തൃക്കരിപ്പൂർ: തീരദേശജനതയുടെ ഗ്രാമീണജീവിതം നേരിട്ടുകണ്ട് മനസ്സിലാക്കാനായി വി ദേശ വിനോദസഞ്ചാരികൾ വലിയപറമ്പിൽ എത്തി. ഉത്തരവാദിത്ത ടൂറിസം മിഷൻ കീഴിലാണ് വലി യപറമ്പിെൻറ തീരദേശ സൗന്ദര്യവും ഒപ്പം ഗ്രാമീണജീവിതവും മനസ്സിലാക്കാനായി സഞ്ചാരികൾ എത്തിയത്. വിനോദസഞ്ചാര മേഖലയുടെ ഗുണം സാധാരണക്കാർക്കുകൂടി ലഭ്യമാക്കുക എന്നതാണ് മിഷൻ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്ട്രേലിയ, ജർമനി എന്നിവിടിങ്ങളിൽനിന്നുള്ളവരാണ് തീരദേശത്തെ ഗ്രാമീണജീവിതം അനുഭവിച്ചറിയാൻ എത്തിയത്.
കവ്വായിക്കായലിലെ മത്സ്യബന്ധന രീതികൾ മനസ്സിലാക്കിയ സംഘം വട്ടത്തോണി മത്സ്യബന്ധന രീതിയും കാണാനെത്തി. ഹോട്ടലുകളിലെ തീന്മേശയിലെ വിലയേറിയ വിഭവമായ കൂറ്റൻ കായൽ ഞണ്ടിനെ നേരിട്ടുകണ്ട് സംഘം അത്ഭുതംകൂറി. വലിയപറമ്പ്, മാടക്കാൽ, ഉടുമ്പുന്തല പ്രദേശങ്ങളിലാണ് സംഘം സന്ദർശിച്ചത്. കേരളത്തിലെ പരമ്പരാഗത തൊഴിലുകൾ മനസ്സിലാക്കുന്നതിനായി കയർപിരികേന്ദ്രങ്ങളും സന്ദർശിച്ചു. കയർ നിർമാണത്തിെൻറ വിവിധഘട്ടങ്ങൾ മനസ്സിലാക്കിയ സഞ്ചാരികൾ സ്വന്തമായി കയറുപിരിക്കുകയും ചെയ്തു. തെയ്യം, ചുവർചിത്രം, കോർക്ക് നിർമാണം എന്നിവയെല്ലാം കണ്ടുമനസ്സിലാക്കിയാണ് സംഘം തിരിച്ചുപോയത്. ഉത്തരവാദിത്ത ടൂറിസം ജില്ല കോഒാഡിനേറ്റർ ടി. ധന്യ, ഗൈഡ് ഹാരിസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.