നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ വടക്കെ പുലിയന്നൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. ഒടുവിൽ അന്വേഷണത്തിൽ അയൽവാസിയായ യുവാവ് കുടുങ്ങി. പുലിയന്നൂരിലെ പി.എം. ഭാസ്കരെൻറ വീട് കുത്തിത്തുറന്ന് 10,500 രൂപയാണ് മോഷണം പോയത്. ഇവരുടെ വീട്ടിൽ അടക്ക പൊതിക്കാൻ എത്തിയ അയൽവാസിയായ കെ.ചന്ദ്രനെയാണ് നീലേശ്വരം എസ്.ഐ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഭാസ്കരൻ ബാങ്കിലേക്കും ഭാര്യ തൊഴിലുറപ്പ് ജോലിക്കും പോയി. ഈ സമയത്ത് വീട്ടിൽ അടക്ക പൊതിക്കാൻ എത്തിയ ചന്ദ്രൻ കമ്പിപ്പാര കൊണ്ട് വീടിെൻറ അടുക്കള വാതിൽ കുത്തിത്തുറന്ന് അലമാരയിൽ ഉണ്ടായ 10,500 രൂപ മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. എസ്.ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും പൊലീസ് നായുമായി സ്ഥലത്തെത്തി അന്വേഷണം നടത്തുമ്പോൾ പ്രതിയും സ്ഥലത്തുണ്ടായിരുന്നു. വീട്ടിനകത്ത് കയറിയ നായ് പുറത്തിറങ്ങിയപ്പോൾ ചന്ദ്രൻ മുങ്ങി. പിന്നീട് പൊലീസ് സമർഥമായി നിരീക്ഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപെടുത്തി. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.