ചെറുവത്തൂര്‍: ആശുപത്രിയിലെത്തുന്ന നിർധന രോഗികൾക്ക് നന്മയുടെ രുചിയാണ് സാവി ത്രിയുടെ ചായയിൽ ലഭിക്കുന്നത്. തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആഴ്ചയിലെ ഒര ു ബുധനാഴ്ച ചായയും പലഹാരവുമായി കാരിയിലെ ടി.വി. സാവിത്രി എത്തുന്നത്. രോഗികൾക്ക് സൗജന്യമായാണ് ഈ വീട്ടമ്മ ഇത് നൽകുന്നത്. ആരോഗ്യകേന്ദ്രത്തിെൻറ തൊട്ടടുത്താണ് സാവിത്രി താമസിക്കുന്നത്. അതിനോട് ചേര്‍ന്നുതന്നെ ചെറിയ ഹോട്ടലും നടത്തുന്നുണ്ട്. ആശുപത്രിയില്‍ എത്തി ഒ.പി ടിക്കറ്റെടുത്ത് കാത്തുനില്ക്കുന്നവരുടെ നീണ്ടനിര കാണുമ്പോള്‍ സാവിത്രിക്ക് തോന്നും. ഇവർ എത്ര നേരമായി കാത്തുനില്‍ക്കുന്നുവെന്ന്.
അങ്ങനെയാണ് തെൻറ കെറ്റിലില്‍ ചായനിറച്ച് പാത്രത്തില്‍ പലഹാരവുമായി ഇവർ ആശുപത്രിയിലെത്തി എല്ലാവര്ക്കും വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ഇതിനായി ആശുപത്രിയില്‍ ഏറ്റവും തിരക്കുള്ള ദിവസമായ ബുധനാഴ്ച തെരഞ്ഞെടുക്കുകയും ചെയ്തു. 1000 രൂപയോളം െചലവാണ് ഇതിന് വരുന്നത്. കൂടാതെ, സഹായിക്കാനായി എത്തുന്ന ആളുടെ കൂലി വേറെയും. പേക്ഷ, സാവിത്രി ഇതിനെക്കുറിച്ച് ആലോചിക്കാറേയില്ല. തനിക്കാവുന്നത് ചെയ്യുക എന്നതുമാത്രമാണ് അവരുടെ ചിന്ത. ചിരിച്ച മുഖവുമായി ചായയും തൂക്കി ആശുപത്രിയിലെത്തുന്ന കാഴ്ചതുടങ്ങിയിട്ട് നാലു മാസമായി. മത്സ്യത്തൊഴിലാളിയായ ടി.വി. കുഞ്ഞമ്പുവിെൻറ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.