കാഞ്ഞങ്ങാട്: ക്രഷറില്‍നിന്ന് 18.5 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. കണ്ണ ൂർ ജില്ലയിലെ ശ്രീകണ്ഠപുരം ചാലങ്ങാടന് പടപ്പില്‍ ശരത്ചന്ദ്രനെയാണ് (31) അറസ്റ്റ്ച െയ്തത്. ചെറുവത്തൂരിലെ ബാര്‍ ഹോട്ടലിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ആഗസ് റ്റ് 25ന് പുലര്‍ച്ച 2.45ന് ബാലുശ്ശേരി ജെ.പി ക്രഷറില്‍നിന്ന് 18.5 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രത ിയായ ശരത്ചന്ദ്രന് ഒളിവില്‍ പോവുകയായിരുന്നു. കവര്‍ച്ച നടത്തിയയാളുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
കവര്‍ച്ച നടത്തിയയാളുടെ അവ്യക്തമായ മുഖംമൂടി ധരിച്ച രൂപമാണ് കാമറയില്‍ പതിഞ്ഞത്. ലോക്കറിെൻറ പൂട്ട് പൊളിക്കാതെ തുറന്നാണ് പണം കവര്‍ന്നത്. കോഴിക്കോട്, കാസര്‍കോട്, മംഗളൂരു തുടങ്ങിയ ഭാഗങ്ങളിലെ 200ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചും സ്ഥാപനത്തിലെ ജീവനക്കാരെയും മുന്‍ ജീവനക്കാരെയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. എട്ടുവര്‍ഷത്തോളം ജെ.പി ക്രഷറില്‍ ജോലിചെയ്ത ശരത്ചന്ദ്രനെ ഒരുവര്‍ഷം മുമ്പ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിെൻറ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
അന്വേഷണത്തെ തുടര്‍ന്ന് നാട്ടില്‍നിന്ന് മുങ്ങിയ ഇയാൾ കേരളത്തിലും കര്‍ണാടകയിലുമായി മാറിമാറി കഴിയുകയായിരുന്നു. വിവിധ സ്ഥലങ്ങളിലുള്ള ലോഡ്ജുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്. ചെറുവത്തൂരിലെ ബാറിന് സമീപത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. മോഷണംപോയ 18 ലക്ഷം രൂപയും കൃത്യത്തിനുപയോഗിച്ച മുഖംമൂടിയും ഓവര്‍കോട്ടും മറ്റും ഇയാൾ താമസിച്ച ലോഡ്ജ് മുറിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.