തൃക്കരിപ്പൂർ: സ്വന്തമായി ഒരുതുണ്ട് മണ്ണോ കിടപ്പാടമോ ഇല്ലാതിരുന്ന സഹപാഠിയുടെ നോവ റിഞ്ഞ കുഞ്ഞുമനസ്സുകൾക്ക് ഇത് ആത്മനിർവൃതിയുടെ നിമിഷങ്ങൾ. രണ്ടുവർഷം മുമ്പ് അവരേ റ്റെടുത്ത സഹപാഠിയുടെ വീട് യാഥാർഥ്യമായതിെൻറ ചാരിതാർഥ്യത്തിലാണ് പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും അധ്യാപകരും. വി.എച്ച്.എസ് എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കിയ വീട് ശനിയാഴ്ച രാവിലെ 8.30ന് വി.എച്ച്.എസ്.ഇ ഡയറക്ടർ പ്രഫ. എ. ഫാറൂഖ് കൈമാറും. വി.എച്ച്.എസ്.ഇ ട്രാവൽ ആൻഡ് ടൂറിസം ഒന്നാം വർഷ വിദ്യാർഥിനിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകുന്നത്.
ഈ കുട്ടി ഒമ്പതാംതരത്തിൽ പഠിക്കുമ്പോൾ എൻ.എസ്.എസ് വളൻറിയർമാർ നടത്തിയ സർവേയിലാണ് കുടുംബത്തിെൻറ ദയനീയാവസ്ഥ ബോധ്യപ്പെട്ടത്. കാസർകോട് സ്വദേശികളായ അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിലായിരുന്നു താമസം. വീടുനിർമിക്കാൻ സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ആദ്യകടമ്പ. കാന്തിലോട്ട് വണ്ണത്താൻവളപ്പിൽ ഒന്നര ലക്ഷം രൂപ ചെലവിൽ അഞ്ചു സെൻറ് സ്ഥലം കണ്ടെത്തി. യുവവ്യവസായി പി. അൻസാരി സ്ഥലം വാങ്ങിക്കാനുള്ള മുഴുവൻ തുകയും സംഭാവന ചെയ്തതോടെ നാട്ടുകാർ ഒന്നടങ്കം വീടുനിർമാണത്തിന് പിന്തുണയുമായി രംഗത്തെത്തി. പടന്നയിലെ പൂർവവിദ്യാർഥികളുടെയും പി.ടി.എയുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പണി പൂർത്തിയാക്കിയത്.
എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. സുനിൽകുമാർ ജനറൽ കൺവീനറും പടന്ന പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ ചെയർമാനും പി.ടി.എ പ്രസിഡൻറ് വി.കെ. മഖ്സൂദലി വർക്കിങ് ചെയർമാനുമായി രൂപവത്കരിച്ച കമ്മിറ്റി 12 ലക്ഷം രൂപ ചെലവിലാണ് വീട് പൂർത്തിയാക്കിയത്. പി. അൻസാരി സ്ഥലത്തിെൻറ രേഖ കൈമാറുന്ന പരിപാടിയിൽ വി.എച്ച്.എസ്.ഇ റീജനൽ ഡയറക്ടർ ജി.പി. സജിത് ബാബു മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ കെ.പി. അബ്ദുല്ല, മാനേജർ ടി.എം.സി. കുഞ്ഞബ്ദുല്ല, പ്രേഗ്രാം ഓഫിസർ പി. സുനിൽകുമാർ, ഇ.പി. പ്രകാശൻ, കെ. വിലാസിനി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.