കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരെൻറ വീട് മന്ത്രി സന്ദര്‍ശിച്ചു

മുള്ളേരിയ: കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കൊട്ടംകുഴി പട്ടികവര്‍ഗ കോളനിയിലെ കുമാരന്‍ എന്ന മാരെൻറ വീട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. കുമാരെൻറ അമ്മ ചരുമ്പിയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തിെൻറ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അമ്മ ചരുമ്പിക്ക് മന്ത്രി കൈമാറി. എ.ഡി.എം എന്‍. ദേവീദാസന്‍, ഡിവിഷനല്‍ ഫോറസ്‌റ്റ് ഓഫിസര്‍ എം. രാജീവന്‍, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ പി.പി. ചാക്കോ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ബദിയടുക്ക മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍, കാറഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. വിജയകുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി മോഹനന്‍ കാടകം എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.