കാസർകോട്: സംസ്ഥാന സര്‍ക്കാറിൻെറ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് പി.എം-കെ.യു.എസ്.യു.എം പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി ആരംഭിച്ചു. നിലവില്‍ കൃഷി ഓഫിസുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിൽനിന്ന് കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. അനെര്‍ട്ട് ജില്ല ഓഫിസുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. ഒരു എച്ച്.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. പമ്പ് കപ്പാസിറ്റിയുടെ ഒന്നര മടങ്ങ് പരമാവധി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. ഒരു എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 54,000 രൂപ ചെലവുവരും. അതില്‍ 60 ശതമാനം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സബ്സിഡിയായി നല്‍കും. പദ്ധതിക്കായി അനെര്‍ട്ടിൻെറ ജില്ല ഓഫിസുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഒരു കെ.ഡബ്ല്യു ശേഷിക്ക് 100 സ്‌ക്വയര്‍ ഫീറ്റ് നിഴല്‍രഹിത സ്ഥലം ആവശ്യമാണ്. പദ്ധതിക്കായി കര്‍ഷകര്‍ 60 ശതമാനം സബ്‌സിഡി കുറച്ചുള്ള 40 ശതമാനം തുക മാത്രമേ അനെര്‍ട്ടിൻെറ ജില്ല ഓഫിസുകളില്‍ നൽകേണ്ടതുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.