ശ്രീകണ്ഠപുരം: സ്ഥലവും സൗകര്യവും ലഭ്യമായാൽ ജില്ലയിൽ വൈദ്യുതിഭവൻ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം.എം. മണി. 110 കെ.വി ശ്രീകണ്ഠപുരം സബ് സ്റ്റേഷൻ ഉദ്ഘാടനംചെയ്ത ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകണ്ഠപുരം ഉൾപ്പെടെയുള്ള സബ്സ്റ്റേഷനുകൾ യാഥാർഥ്യമായതോടെ ജില്ലയുടെ ഊർജക്ഷാമം സമ്പൂർണമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഊർജവിതരണ രംഗത്ത് വളരെ വിപുലമായ പരിപാടികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 4000 കോടി ചെലവഴിച്ച് വൈദ്യുതി പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. പഴയ ലൈനുകൾ മാറ്റി പുതിയത് സ്ഥാപിച്ച് കൂടുതൽ ഫലപ്രദമായി ഊർജവിതരണം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടെ 50 വർഷം സുഗമമായി വൈദ്യുതിവിതരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
66 കെ.വി സബ് സ്റ്റേഷനാണ് 110 കെ.വി സബ് സ്റ്റേഷനാക്കി ഉയർത്തി നവീകരിച്ചത്. നിർമാണം പൂർത്തിയായതോടെ ശ്രീകണ്ഠപുരം, ഇരിക്കൂർ, മലപ്പട്ടം, പയ്യാവൂർ, ചെങ്ങളായി, ഏരുവേശ്ശി മേഖലകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാകും. 2018 ഒക്ടോബർ 29നാണ് 110 കെ.വി സബ്സ്റ്റേഷനാക്കി ഉയർത്തുന്നതിനായി അടച്ചിട്ടത്. ഇവിടെനിന്നുള്ള വൈദ്യുതി വിതരണം പൂർണമായും നിർത്തിവെച്ചിട്ടായിരുന്നു പണി നടത്തിയത്. ശ്രീകണ്ഠപുരത്തേക്ക് കാഞ്ഞിരോടുനിന്ന് വരുന്ന നിലവിലുള്ള 66 കെ.വി ലൈനും അതിെൻറ ടവറുകളും പൂർണമായും അഴിച്ചുമാറ്റി പുതിയ 110 കെ.വി ലൈനും അതിെൻറ ടവറുകളും സ്ഥാപിച്ചാണ് പുതിയ സബ് സ്റ്റേഷൻ നിർമിച്ചത്.
കെ.സി. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. വൈദ്യുതി ബോർഡ് ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ രാജൻ ജോസഫ് റിപ്പോർട്ട് ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രത്നകുമാരി (ചെങ്ങളായി), പി. പുഷ്പജൻ (മലപ്പട്ടം), ജോസഫ് ഐസക് (ഏരുവേശ്ശി), ഡെയ്സി ചിറ്റുപറമ്പിൽ (പയ്യാവൂർ), ഡോ. വി. ശിവദാസൻ, എൻ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.