കണ്ണൂർ: കുട്ടികളിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തു ന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് അഴീക്കോട് ഗ്രാമപഞ്ചായത്ത്. കാലിക്കറ്റ് സർവകലാശാലയിലെ മനഃശാസ്ത്ര വകുപ്പും സാമൂഹികനീതി വകുപ്പും ചേര്‍ന്ന് ആവിഷ്കരിച്ച കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻറ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ പ്രോജക്ടിെൻറ (സി.ഡി.എം.ആർ.പി) ഭാഗമായാണ് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള തിരഞ്ഞെടുത്ത കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. അഴീക്കോട് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉൾപ്പെടുത്തിയാണ് നിയോ നാറ്റല്‍ പദ്ധതി നടപ്പിലാക്കുന്നത്. വന്‍കുളത്ത് വയലിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി കുട്ടികള്‍ പരിശോധനകള്‍ക്കായി എത്തിച്ചേര്‍ന്നു.
ഭിന്നശേഷിക്കാരായ കുട്ടികളെ ചെറിയ പ്രായത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നത് അസുഖം ഭേദമാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡൻറ് സി. പ്രസന്ന പറഞ്ഞു. പലപ്പോഴും ഏറെ വൈകിയാണ് കുട്ടികളിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ പ്രകടമാവുന്നത്. ഇത് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിന് തടസസമാകുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വകുപ്പ് തയാറാക്കിയ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നടത്തിയ സര്‍വേയിലൂടെയാണ് കുട്ടികളിലെ വൈകല്യങ്ങള്‍ കണ്ടെത്തിയത്. പരിശീലനം നേടിയ അംഗൻവാടി- ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. അഴീക്കോട് പഞ്ചായത്തില്‍ 800 കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 135 കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.