കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ മണ്ണ് പരിശോധന ലാബ് അടച്ചുപൂട്ടിയതിനു പിന്നാലെ മാതൃസ്ഥാപനമായ ചെറുവാഞ്ചേരിയിലെ മോഡേൺ അഗ്രോ സർവിസ് സെൻററിെൻറ പ്രവർത്തനവും നില ച്ചു. സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അഗ്രോ സർവിസ് സെൻററാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അടച്ചുപൂട്ടിയിട്ടുള്ളത്. കാർഷിക മേഖലക്കാവശ്യമായ നവീന യന്ത്രങ്ങളുമായാണ് അഞ്ചുവർഷം മുമ്പ് മോഡേൺ അഗ്രോ സർവിസ് സെൻറർ കൂത്തുപറമ്പിനടുത്ത ചെറുവാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചത്.
വിത്ത് വിതക്കുന്നതു മുതൽ കൊയ്ത്തിനും മെതിക്കുംവരെ ആവശ്യമായ യന്ത്രങ്ങളുമായായിരുന്നു അഗ്രോ സർവിസ് സെൻററിെൻറ കടന്നുവരവ്. ന്യൂജനറേഷൻ കാർഷികയന്ത്രങ്ങളെ വളരെ പ്രതീക്ഷയോടെയായിരുന്നു കർഷകസമൂഹം നോക്കിക്കണ്ടിരുന്നത്.
സർവിസ് സെൻററിലെ നടീൽയന്ത്രത്തിനും ടില്ലറിനും കൊയ്ത്ത് യന്ത്രത്തിനുമെല്ലാം വയനാട്ടിൽനിന്നുവരെയാണ് ആവശ്യക്കാരെത്തിക്കൊണ്ടിരുന്നത്. എന്നാൽ, കാർഷികമേഖലക്ക് കരുത്താകേണ്ട സ്ഥാപനം ഏതാനും വർഷം കൊണ്ടുതന്നെ അടച്ചുപൂട്ടിയ സ്ഥിതിയാണുണ്ടായത്. അഗ്രോ സർവിസ് സെൻററിെൻറ കീഴിലുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് ഇപ്പോൾ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ട്രാക്ടറുകൾ, രണ്ട് ടില്ലറുകൾ, നടീൽ യന്ത്രം, കൊയ്ത്ത് യന്ത്രം, മിനിട്രാക്ടർ, ഗാർഡൻ ടില്ലർ, ബ്രഷ് കട്ടർ, ബെൽഡിങ് മെഷീൻ എന്നിവ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിെൻറ കൈവശമുണ്ടായിരുന്ന പിക്കപ്പ് വാൻ, കൊപ്ര ഡയർ, ജനറേറ്റർ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ചും കൃത്യമായ വിവരമില്ല.
ചെറുവാഞ്ചേരി കർഷക-കർഷക തൊഴിലാളി ക്ഷേമസഹകരണ സംഘത്തിനാണ് ആദ്യഘട്ടത്തിൽ സെൻററിെൻറ നടത്തിപ്പു ചുമതല നൽകിയിരുന്നത്. എന്നാൽ, പിന്നീട് ഭരണമാറ്റത്തെ തുടർന്ന് സഹകരണസംഘത്തെ ഒഴിവാക്കി സെൻററിെൻറ പ്രവർത്തനം കൃഷിവകുപ്പ് അഡി. ഡയറക്ടർ ഏറ്റെടുക്കുകയാണുണ്ടായത്. അതോടുകൂടി അഗ്രോ സർവിസ് സെൻററിെൻറയും അനുബന്ധമായി പ്രവർത്തിക്കുന്ന കൂത്തുപറമ്പിലെ മണ്ണ് പരിശോധന ലാബിെൻറയും പ്രവർത്തനം അവതാളത്തിലാവുന്ന സ്ഥിതിയാണുണ്ടായത്. കെട്ടിടത്തിെൻറ വാടകയോ ജീവനക്കാരായ ഫുഡ് സെക്യൂരിറ്റി ആർമി അംഗങ്ങളുടെ ശമ്പളമോ കൃത്യമായി നൽകാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഒരു വർഷത്തോളമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.