പയ്യന്നൂർ: ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന പ്രതി പൊലീസ് പിടിയിൽ. കൈത പ്രം കമ്പിപ്പാലത്തിനടുത്ത് താമസിക്കുന്ന എ.പി. ഹരിദാസനെയാണ് (42) പരിയാരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ കുടുങ്ങിയാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് വ്യാഴാഴ്ച പുലർച്ച കുത്തിത്തുറന്നത്. ചുറ്റമ്പലത്തിെൻറ ഗ്രിൽസിെൻറ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് പൂട്ടുപൊളിച്ചത് ആദ്യം കണ്ടത്.
തുടർന്ന് ഭാരവാഹികളെത്തി പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കവർച്ച പതിവായ ക്ഷേത്രത്തിൽ അടുത്തിടെ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. പൊലീസ് കാമറ പരിശോധിക്കുകയും പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി കത്തിവാളുമായി ക്ഷേത്രത്തിലെത്തുന്നതും ഗ്രിൽസും ഭണ്ഡാരങ്ങളും തകർക്കുന്നതും കാമറയിൽ പതിഞ്ഞിരുന്നു.ഇതോടെയാണ് ഹരിദാസനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിയാരം എസ്.ഐ നിധീഷ്, എ.എസ്.ഐ സാംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. പൂട്ടു തകർക്കാനുപയോഗിച്ച കത്തിവാൾ പൊലീസ് കണ്ടെടുത്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.