പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി പ്രധാനകവാടത്തിനു മുന്നിൽ അനിശ്ചിതകാല മാലിന്യവിരുദ്ധസമരം നടത്തിവരുന്ന ജന ആരോഗ്യ സംരക്ഷണസമിതിയുടെ നിരാഹാര സമരത്തിന് ഊർജം പകരാൻ ഇനി പെൺകരുത്തും. അറുപതാം ദിവസത്തിലേക്ക് കടന്ന നിരാഹാരസമരത്തിലാണ് സമരസമിതി പ്രവർത്തക കെ.പി. പരമേശ്വരി നിരാഹാരം തുടങ്ങി. കഴിഞ്ഞ പത്തുദിവസമായി നിരാഹാരം അനുഷ്ഠിച്ചുവന്ന പ്രിയേഷ് കക്കോപ്രത്തിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് െപാലീസ് അറസ്റ്റ്ചെയ്തു പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് നീക്കി. തുടർന്നാണ് പരമേശ്വരി നിരാഹാരം ആരംഭിച്ചത്. കെ.പി. പരമേശ്വരിയെ എൻ.വി. കൃഷ്ണൻ ഷാളണിയിച്ചു. 80 ദിവസം പിന്നിടുന്ന മാലിന്യവിരുദ്ധസമരം കൂടുതൽ ശക്തമാക്കാൻ ജന ആരോഗ്യ സംരക്ഷണസമിതി തീരുമാനിച്ചു. ഇതിെൻറ ഭാഗമായാണ് നിരാഹാരസമരത്തിൽ സ്ത്രീകളെ പങ്കാളികളാക്കുന്നത്. ഐക്യദാർഢ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ സമരപ്പന്തലിലെത്തി. മാലിന്യപ്രശ്നം സമരസമിതി നേതാക്കളുമായി ചർച്ചചെയ്തശേഷം പരിഷത്ത് പ്രവർത്തകർ മലിനബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ല പ്രസിഡൻറ് കെ. ബാലൻ, എം. ദിവാകരൻ, കെ. വിനോദ് കുമാർ, ബി. വേണു, കെ. പ്രദീപ്കുമാർ, സി. ഹരി, കെ.വി. രവീന്ദ്രൻ, മോഹൻകുമാർ, കെ. വേണുഗോപാൽ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.