കാസർകോട്: ജില്ലയിൽ രണ്ടു പുതിയ എക്സൈസ് സർക്കിൾ ഒാഫിസുകൾ ഉടനെ പ്രവർത്തനമാരംഭിക്കുമെന്ന് സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അറിയിച്ചു. സംസ്ഥാനത്ത് 12 പുതിയ താലൂക്കുകൾ സ്ഥാപിച്ചപ്പോൾ താലൂക്കടിസ്ഥാനത്തിൽ 12 എക്സൈസ് സർക്കിൾ ഒാഫിസുകളും അനുവദിച്ചിരുന്നു. ഇതിെൻറ ഭാഗമായി വെള്ളരിക്കുണ്ട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പുതിയ ഒാഫിസുകൾ ആരംഭിക്കുന്നത്. നിലവിലുള്ള കാസർകോട്, േഹാസ്ദുർഗ് താലൂക്കുകളെ വിഭജിച്ചാണ് പുതിയ സർക്കിൾ രൂപവത്കരിക്കുന്നത്. ഒാഫിസുകൾക്ക് കെട്ടിടം സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സർക്കാറിന് നൽകിയിട്ടുണ്ട്. ഒൗപചാരികമായി അനുവാദം ലഭിക്കേണ്ട താമസമേയുള്ളൂ. ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനും മറ്റും കാലതാമസമെടുക്കുമെങ്കിലും ഒാഫിസുകളുടെ പ്രവർത്തനം ഉടനെ ആരംഭിക്കും. കടൽമാർഗം ലഹരിവസ്തുക്കളെത്തുന്ന സംസ്ഥാനത്തെ 11 ജില്ലകളിലൊന്നാണ് കാസർകോട്. ഇവിടെ തീരദേശ പൊലീസിെൻറ സഹായത്തോടെ കടലിൽ പട്രോളിങ് ആരംഭിക്കുമെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. സംസ്ഥാനത്ത് നിയമിക്കുന്ന 138 വനിതാ എക്സൈസ് ഒാഫിസർമാരിൽ ആറു പേരെ ജില്ലയിൽ നിയമിക്കും. മദ്യക്കടത്ത് തടയുന്നതിന് ബേഡഡുക്ക, മഞ്ചേശ്വരം, കുമ്പള അതിർത്തികളിൽ കൂടുതൽ ശ്രദ്ധപുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.