കണ്ണൂർ: നിരവധി കവർച്ചക്കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന കവർച്ചസംഘം പിടിയിൽ. മട്ടന്നൂർ മണ്ണൂരിലെ നഞ്ചിലത്ത് വീട്ടിൽ എൻ. വിജേഷ് (26), ഇരിട്ടി മീത്തലെ പുന്നാെട്ട സനീഷ് നിവാസിൽ സജേഷ് (28) എന്നിവരെയാണ് കണ്ണൂർ സി.െഎ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിലാണ് ഇവർ പിടിയിലായത്. കേരളം, മംഗളൂരു, ഗോവ എന്നിവിടങ്ങളിലായി ഇരുപതോളം കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലിൽ തോട്ടടയിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 26 പവൻ സ്വർണാഭരണങ്ങളും 28,000 രൂപയും മോഷ്ടിച്ചതായി പൊലീസിൽ സമ്മതിച്ചു. രണ്ടാഴ്ച മുമ്പ് തായത്തെരുവിലെ പൂട്ടിയിട്ട വീട്ടിൽനിന്ന് മൂന്നു പവൻ സ്വർണാഭരണം, 5000 രൂപ, വാച്ചുകൾ, കൊയിലാണ്ടിയിൽ പള്ളിഭണ്ഡാരം തകർത്ത് 40,000ത്തോളം രൂപ, പരിയാരത്തെ വീട്ടിൽനിന്ന് നാലു പവൻ സ്വർണാഭരണം, തളിപ്പറമ്പിലെ വീട്ടിൽനിന്ന് അഞ്ചു പവനും 22,000 രൂപയും, കാഞ്ഞങ്ങാട്ട് ക്ഷേത്രഭണ്ഡാരം, രണ്ടു കടകൾ, ഒരു വീട് എന്നിവ കൊള്ളയടിച്ചതും തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നായി നിരവധി ബൈക്കുകളും മോഷ്ടിച്ചിട്ടുണ്ട്. നിർത്തിയിട്ട ൈബക്കുകൾ മോഷ്ടിച്ചാണ് കവർച്ചനടത്തിയിരുന്നത്. മോഷണവസ്തുക്കൾ മംഗളൂരു, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ വിൽപനനടത്തി അവിടങ്ങളിൽ സുഖജീവിതം നയിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ജയിൽശിക്ഷ കഴിഞ്ഞ് വിജേഷ് കഴിഞ്ഞ സെപ്റ്റംബറിലും സജേഷ് ഇൗ വർഷം മാർച്ചിലുമാണ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.