കോച്ച് ഫാക്ടറി മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം --പി. കരുണാകരൻ എം.പി കാസർകോട്: പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും നൽകിയ നിവേദനത്തിൽ പി. കരുണാകരൻ എം.പി ആവശ്യപ്പെട്ടു. ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്ത് കേരളത്തിന് അനുവദിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവുമായി നടത്തിയ ചർച്ചയിൽ പാലക്കാട് കോച്ച് ഫാക്ടറിയും ആലപ്പുഴ വാഗൺ ഫാക്ടറിയും കേരളത്തിന് അനുവദിച്ച മറ്റ് പദ്ധതികളും നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഈ പദ്ധതികൾക്കാവശ്യമായ സ്ഥലം സംസ്ഥാനം നൽകിയിരുന്നു. കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഇത് തിരുത്താൻ കേന്ദ്രം തയാറാകണമെന്നും പി. കരുണാകരൻ എം.പി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.