കാസര്‍കോട്: മധൂർ ചൂരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ െവട്ടിപ്പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെകൂടി കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂരിയിലെ അല്‍ത്താഫിനെ (20) കുത്തിപ്പരിക്കേല്‍പിച്ച കേസിൽ കാസർകോട് കറന്തക്കാട് കൃഷ്ണ ടാക്കീസിന് സമീപത്തെ ശ്രീജിത്താണ് കസ്റ്റഡിയിലായത്. തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കടയില്‍ കയറി അല്‍ത്താഫിനെ ആക്രമിച്ചത്. സംഘത്തില്‍പെട്ട കറന്തക്കാട് സ്വദേശി സന്ദീപിനെ (22) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. നാട്ടുകാരുടെ കൈയേറ്റത്തിൽ പരിക്കേറ്റ ഇയാൾ പൊലീസ് നിരീക്ഷണത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു പ്രതിയെക്കൂടി കണ്ടെത്താനുണ്ട്. കൈവിരലിനും തോളിലും മുഖത്തും പരിക്കേറ്റ അൽത്താഫ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.