കാരുണ്യം സകാത്തായി ഒഴുകുന്നു

റമദാൻ രാപ്പകലുകൾക്കിനി ദാനത്തി​െൻറ പാരമ്യതയാണ്. എല്ലാ കർമങ്ങൾക്കും പതിന്മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസമായതുകൊണ്ട് ദാനം ചെയ്യാനുള്ള അവസാന സന്ദർഭവും ഉപയോഗിക്കാൻ വിശ്വാസികൾ അവസരം തേടുന്ന നിമിഷങ്ങളാണിനി. വരുമാനത്തി​െൻറയും ആസ്തിയുടെയും തോതനുസരിച്ച് നിശ്ചിത വിഹിതം സകാത്തായി നൽകണമെന്നാണ് വിധി. ഇത് ദാനമല്ലെന്നും ഉള്ളവനിൽനിന്ന് ഇല്ലാത്തവന് നിർണയിക്കപ്പെട്ട അവകാശമാണെന്നും കൽപിക്കെപ്പട്ടതുകൊണ്ട് പലരും നിർബന്ധപൂർവം ഇൗ വിഹിതം കണക്കാക്കി വ്യത്യസ്ത രീതിയിൽ വിതരണം െചയ്യുന്നു. സംഘടിതമായി സകാത്ത് ശേഖരിച്ച് ഒരു വർഷം മുഴുവൻ വിവിധ പദ്ധതികളാവിഷ്കരിക്കുന്ന 'ൈബത്തുസ്സകാത്ത്' സംരംഭങ്ങളും പ്രാദേശിക തലത്തിലും കേന്ദ്രീകൃതമായും നടക്കുന്നുണ്ട്. തൊഴിലുപകരണങ്ങൾ, ഭവനങ്ങൾ, പെൻഷനുകൾ തുടങ്ങി സർഗാത്മകമായി ഇൗ സംവിധാനം ഉപയോഗിച്ച നിരവധി മഹല്ലുകൾ നാട്ടിലുണ്ട്. റമദാന്‍ വ്രതാനുഷ്ഠാനങ്ങളില്‍നിന്ന് വിരമിക്കുന്നതോടെ നിര്‍ബന്ധമാവുന്ന ദാനമാണ് ഫിത്ര്‍ സകാത്ത്. വ്രതാനുഷ്ഠാന കാലങ്ങളില്‍ നോമ്പുകാരന് സംഭവിക്കാവുന്ന തെറ്റുകുറ്റങ്ങളില്‍നിന്നുള്ള ശുദ്ധീകരണവും സമൂഹത്തിലെ അശരണര്‍ക്ക് പെരുന്നാള്‍ ആഘോഷത്തിനുള്ള സഹായവുമാണ് ഫിത്ര്‍ സകാത്ത്. സ്ത്രീ പുരുഷ പ്രായഭേദമന്യേ ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണ്. ഒരാൾക്ക് നിശ്ചിത അളവിലുള്ള അന്നത്തെ ധാന്യമാണ് ഫിത്ർ സകാത്തായി നൽകിവരുന്നത്. ഒരു കുടുംബത്തിലെ എല്ലാവരുടെയും എണ്ണത്തിനനുസരിച്ച് നിശ്ചിത ധാന്യം ദാനമായി നൽകുന്നു. ഇതും മഹല്ലുകളിൽ സംഘടിതമായി ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്. മിക്ക പള്ളികളിലും ഒരാളുടെ ഫിത്ർ സകാത്ത് വിഹിതം എത്രയാണെന്ന് ധാന്യത്തി​െൻറ പ്രാദേശിക വിലയനുസരിച്ച് വിളംബരം എഴുതിവെച്ചാണ് ശേഖരിക്കുന്നത്. മാസപ്പിറവി പ്രഖ്യാപിക്കപ്പെടുന്നതോടെ നേരം പുലരുന്നതിനുമുമ്പ് ധാന്യങ്ങൾ അർഹരുടെ വീടുകളിൽ എത്തിച്ചേരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.