കിണറ്റില്‍ മൂന്നുദിവസം; യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മഞ്ചേശ്വരം: മാലിന്യങ്ങള്‍ നിറഞ്ഞ ആള്‍മറയില്ലാത്ത കിണറ്റില്‍ മൂന്ന്‌ ദിവസങ്ങളോളം ജീവനുമായി മല്ലിട്ട യുവാവിന്‌ നാട്ടുകാര്‍ തുണയായി. കിണറ്റില്‍നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള റെയില്‍വേ ട്രാക്കിന്‌ സമീപത്തെ ആള്‍മറയില്ലാത്തതും മാലിന്യം നിറഞ്ഞതുമായ കിണറ്റില്‍ ഉച്ചയോടെയാണ്‌ 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളെ കണ്ടെത്തിയത്‌. മരത്തിെൻറ വേരില്‍ പിടിച്ച്‌ കഴുത്തോളം മുങ്ങിയ നിലയിലായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ജീവനുണ്ടെന്ന്‌ വ്യക്തമായി. ഉടന്‍തന്നെ കൂടുതല്‍ ആള്‍ക്കാരെത്തി യുവാവിനെ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം വെള്ളത്തില്‍ കിടന്നതിനാല്‍ മരവിച്ചനിലയിലായിരുന്നു ശരീരം. ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിച്ച്‌ സംസാരിക്കാന്‍ കഴിയാത്തനിലയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.