കണ്ണൂർ സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും പിൻവാതിൽ നിയമനത്തിന് നീക്കം. ഒാഫിസ് അറ്റൻഡൻറ് തസ്തികയിലേക്കാണ് വഴിവിട്ട നിയമനത്തിന് നീക്കം നടക്കുന്നത്. അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്കു വിട്ടിട്ടുണ്ടെങ്കിലും, ഇത് പരിഗണിക്കാതെ കാലഹരണപ്പെട്ട ലിസ്റ്റിൽനിന്നും നിയമനം നടത്തുന്നതിനാണ് സർവകലാശാല ഒരുങ്ങുന്നത്. ഇതിെൻറ ഭാഗമായി മേയ് ഒമ്പതിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ അജണ്ടപോലുമില്ലാതെ നിയമനത്തിന് അനുമതി നൽകിയിട്ടുണ്ട്. ഒാഫിസ് അറ്റൻഡൻറ് തസ്തികയിലേക്ക് സ്ഥിരനിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് 2009 ജൂലൈയിലാണ് നിലവിൽവന്നത്. 16500-35700 പേ സ്കെയിലാണ് ഇൗ തസ്തികയിലുള്ളത്. ലിസ്റ്റ് നിലവിൽവന്നതിനുശേഷം 32 പേർക്ക് നിയമനം നൽകിയിരുന്നു. 2012ൽ ലിസ്റ്റ് കാലഹരണപ്പെട്ടു. വർഷങ്ങൾക്കു ശേഷമാണ് വഴിവിട്ട നിയമനത്തിന് കളമൊരുങ്ങുന്നത്. മുമ്പ് നിയമന ശിപാർശ ലഭിച്ചെങ്കിലും ജോലിക്ക് ഹാജരാവാത്തവർ ഉൾപ്പെടെയുള്ളവരെയാണ് ഇപ്പോൾ പരിഗണിക്കാനൊരുങ്ങുന്നത്. സർവകലാശാല അസിസ്റ്റൻറ് തസ്തികകളിലേക്ക് നേരത്തെ പിൻവാതിൽ നിയമനം നടത്തിയത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.