ഫസൽ വധക്കേസ്: സി.പി.എം-പൊലീസ് ഗൂഢാലോചന പൊളിഞ്ഞു -പാച്ചേനി കണ്ണൂർ: തലശ്ശേരിയിലെ ഫസൽവധവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹരജി കോടതി തള്ളിയതോടെ സി.പി.എം-പൊലീസ് ഗൂഢാലോചന പൊളിഞ്ഞിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. േകാടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ഐ.പി.എസ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്. തുടരത്തുടരെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി േകാടിയേരി പലപ്പോഴും അന്വേഷണത്തെപ്പോലും വഴിതെറ്റിക്കാൻ പരിശ്രമിച്ചിട്ടുള്ളത് ജനങ്ങൾ മറന്നിട്ടില്ല. ഫസലിെൻറ ഭാര്യ മറിയം സുപ്രീംകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതിെൻറ ഫലമാണ് ഇന്ന് യഥാർഥപ്രതികളെ നിയമത്തിെൻറ മുന്നിൽ എത്തിക്കാൻ സാധിച്ചത്. കാരായിമാരെ രക്ഷിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയത് കോടതി ഉത്തരവോടെ പാളിപ്പോയത് സി.പി എമ്മിെൻറ ഫസൽ കേസുമായി ബന്ധപ്പെട്ട എല്ലാ ന്യായീകരണങ്ങളും തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണെന്നും പാച്ചേനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.