കേളകം: തലശ്ശേരിയിൽ നിന്നു കൊട്ടിയൂർ അമ്പലത്തിലേക്ക് പുറപ്പെടുന്ന ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം. ബസിെൻറ രണ്ടു ഡോറും അടച്ച് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് മാത്രം ഉള്ളവരെ കയറ്റുകയും പേരാവൂർ, കേളകം, നിടുംെപായിൽ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ കയറാൻ അനുവദിക്കില്ലെന്നും ഇതു ചോദ്യംചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുകയുമാണ്. ഉത്സവം കഴിയുന്നതുവരെ ഇവരുടെ ഈ നടപടി യാത്രക്കാർക്ക് ദുരിതം ഉണ്ടാകുന്നതിനാൽ അധികൃതർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ പരാതി. ഇതിനിടെ ഗ്രാമീണ റൂട്ടുകളിലെ ബസുകൾ കൊട്ടിയൂരിലേക്ക് ഓട്ടം തുടങ്ങിയതും ദുരിതമായി. ഗ്രാമീണ സർവിസ് ഉറപ്പാക്കാൻ അധികാരികൾ ഇടപെടണമെന്ന ആവശ്യവും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.