കേളകം: കൊട്ടിയൂർ- നീണ്ടുനോക്കി ടൗണിൽ വർഷങ്ങൾക്കുമുമ്പ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബസ്സ്റ്റാൻഡ് നോക്കുകുത്തിയായി. തുടക്കംമുതൽ അധികൃതർ അവലംബിച്ച അവഗണനയാണ് കൊട്ടിയൂർ ബസ്സ്റ്റാൻഡിെൻറ ശോച്യാവസ്ഥക്ക് കാരണം. ബസുകൾ കടക്കാത്ത കൊട്ടിയൂർ ബസ്സ്റ്റാൻഡ് നിലവിൽ സ്വകാര്യവാഹനങ്ങളുടെ താവളമായി. കൊട്ടിയൂർ ഉത്സവകാലത്തുപോലും ബസ്സ്റ്റാൻഡ് ഉപയോഗപ്പെടുത്താത്തതിനാൽ പഞ്ചായത്തിന് വരുമാനനഷ്ടവുമുണ്ട്. നിലവിൽ ടൗണിലെ തിരക്കേറിയ പ്രധാന പാതയിലാണ് ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കാറുണ്ട്. ടൗണിെൻറ വികസനത്തിനും പഞ്ചായത്തിന് വരുമാനവർധനക്കും ഉതകുന്ന ബസ്സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.