കേളകം: സതീദേവി കുടികൊള്ളുന്ന അക്കരെ കൊട്ടിയൂരിലെ അമ്മാറക്കലിൽ കെടാവിളക്കിന് മേൽക്കൂരയായി ചൂടാനുള്ള കുട മണത്തണയിൽനിന്ന് എഴുന്നള്ളിച്ച് കൊട്ടിയൂരിലെത്തിച്ചു. കുറ്റ്യാടി പേരാമ്പ്ര സ്വദേശി ബാലകൃഷ്ണൻ പണിക്കറാണ് കുട എഴുന്നള്ളിച്ചത്. ഇന്നലെ രാവിലെ 11ഒാടെ മണത്തണയിൽനിന്ന് പുറപ്പെട്ട് കേളകം, കണിച്ചാർ രണ്ടാംപാലം, ഗണപതിപ്പുറം, ഇക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിൽ വിശ്രമിച്ച് വൈകീട്ട് ആറരയോടെ ക്ഷേത്രത്തിലെത്തിച്ചു. അവിടെ നിന്ന് മണാളനും ഒറ്റപ്പിലാനും കുട ഏറ്റുവാങ്ങി. സതീദേവി ആത്മത്യാഗം ചെയ്ത സ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന തറയാണ് അമ്മാറക്കൽ. നീരെഴുന്നള്ളത്ത് കഴിഞ്ഞാൽ പിറ്റേന്നാൾ മുതൽ സ്ഥാനികരായ പെരുംകണിയാൻ കുടനിർമാണം ആരംഭിക്കുകയും ഭണ്ഡാരം എഴുന്നള്ളത്തിന് തലേനാൾ നിർമാണം പൂർത്തീകരിക്കുകയും പിറ്റേന്ന് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുകയാണ് ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.