മംഗളൂരു: കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാറിനെതിരെ ജൂൺ 12ന് കർണാടകയിൽ ബന്ദ് ആചരിക്കുമെന്ന് കര്‍ണാടക രക്ഷണവേദികെ പ്രസിഡൻറ് പ്രവീണ്‍കുമാര്‍ ഷെട്ടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാസർകോട് കര്‍ണാടകയുടെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാജന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ആ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം സന്നദ്ധമാവുന്നില്ല. കര്‍ണാടകയോട് ചേരണമെന്നാഗ്രഹിക്കുന്ന ധാരാളമാളുകള്‍ കാസർകോട്ടുണ്ട്. കന്നട ഭാഷപോലും ഇല്ലാതാക്കാന്‍ കേരള സര്‍ക്കാന്‍ തുനിഞ്ഞ വേളയില്‍ മഹാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഒട്ടും വൈകാതെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.