കേളകം: ആറളം ഫാമിലെ 13ാം ബ്ലോക്കിൽനിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുനരധിവാസമേഖലയിലെ രാജുവിെൻറ വീടിനോട് ചേർന്ന വിറകുപുരയിൽനിന്നാണ് വനംവകുപ്പ് റാപിഡ് െറസ്പോൺസ് ടീമിലെ പാമ്പുപിടിത്ത വിദഗ്ധൻ കുറ്റിക്കോൽ എം.പി. ചന്ദ്രൻ രാജവെമ്പാലയെ പിടികൂടിയത്. ഇതിനെ പിന്നീട് ആറളം വന്യജീവി സങ്കേതത്തിെൻറ ഉൾവനത്തിൽ വിട്ടയച്ചു. നാലുമീറ്ററോളം നീളവും പത്ത് കിലോഗ്രാം തൂക്കവുമുള്ള രാജവെമ്പാലയെയാണ് ചന്ദ്രൻ സാഹസികമായി പിടികൂടിയത്. ആറളം, കൊട്ടിയൂർ വനാതിർത്തികളിൽ രാജവെമ്പാലകൾ കൃഷിയിടങ്ങളിലും വീടുകളിലുമെത്തുന്നത് ജനങ്ങളിൽ ഭീതിയുളവാക്കുന്നുണ്ട്. ആറളം വനത്തിെൻറ അതിർത്തിഗ്രാമങ്ങളായ പൂക്കുണ്ട്, വളയഞ്ചാൽ, തുള്ളൽ, നരിക്കടവ്, മുട്ടുമാറ്റി, കരിയങ്കാപ്പ് എന്നിവിടങ്ങളിൽനിന്ന് സമീപകാലങ്ങളിൽ നിരവധി രാജവെമ്പാലകളെ പിടികൂടിയിരുന്നു. വനംവകുപ്പ് റാപിഡ് െറസ്പോൺസ് ടീമിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.