മുക്കുപണ്ടം പണയംവെച്ച് 4.5 കോടി വായ്പയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍

മംഗളൂരു: കാത്തലിക് സിറിയന്‍ ബാങ്ക് ഫല്‍നിര്‍ ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് 4.5 കോടി രൂപ വായ്പയെടുത്ത ദമ്പതികളെ മംഗളൂരു ബന്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേരി ഹില്ലിലെ വിദ്യാനന്ദ റാവു (59), ഭാര്യ ലളിത റാവു (52) എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പിയില്‍ ജ്വല്ലറി ഉടമയും കുടുംബവും ജീവനൊടുക്കിയതിന് പിന്നില്‍ മുക്കുപണ്ട പണയതട്ടിപ്പാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് കബളിപ്പിക്കല്‍ മനസ്സിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.