ഏഴുപേരെ കുത്തിപ്പരിക്കേൽപിച്ച കാട്ടുപന്നിയുടെ ജഡം പുഴയിൽ

പയ്യന്നൂർ: കരിവെള്ളൂരിൽ പരാക്രമം കാട്ടി ഏഴുപേരെ കുത്തി പ്പരിക്കേൽപിച്ച കാട്ടുപന്നിയുടെ ജഡം ഇന്നലെ കാറമേൽ പുഴയിൽ കണ്ടെത്തി. ചൊവ്വാഴ്ച കാട്ടുപന്നി മൂന്ന് വിദ്യാർഥിനികൾ ഉൾപ്പെടെ ഏഴുപേരെ കുത്തിപ്പരിക്കേൽപിച്ചിരുന്നു. രാവിലെ ഒമ്പതു മണിയോടെയായിരുന്നു പന്നിയുടെ പരാക്രമം. ആദ്യം കരിവെള്ളൂർ തെരുവിൽ വെച്ച് കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.ടി. ഫൽഗുനനെയാണ് കുത്തിയത്. സ്കൂളിലേക്കുള്ള യാത്രക്കിടയിലാണ് കുത്തേറ്റത്. ഇതിനുശേഷം ഓടിയ പന്നി സ്കൂൾ ഗ്രൗണ്ടിൽ കയറി മൂന്ന് വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും കുത്തുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആര്യ, അക്ഷയ, അതുല്യ എന്നിവർക്കും പ്രധാനാധ്യാപകൻ പി.വി. നാരായണൻ, അധ്യാപകനായ ഇ. പവിത്രൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഈ സമയത്തുതന്നെ കാൽനടക്കാരനായ നാരായണൻ എന്നയാൾക്കും കുത്തേറ്റു. ഇവരെ ആദ്യം പയ്യന്നൂർ ഗവ. ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.