കൊലക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത

കാസർകോട്: കൊലക്കേസ് പ്രതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബേഡകം മാരിപ്പടുപ്പിലെ ഗോപാലെൻറ മകന്‍ രവീന്ദ്രനെ (48)യാണ് ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിെൻറ വാതിലിെൻറ കട്ടിളയില്‍ കയര്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയിലെ മുറിവിൽ നിന്ന് രക്തം വാര്‍ന്നൊഴുകിയത് കാണാമായിരുന്നു. ഇതാണ് ദുരൂഹതക്ക് കാരണമായത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിദ്യാനഗര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. അവിവാഹിതനായ രവീന്ദ്രന്‍ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. 2014 ല്‍ മരുമകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കര്‍ണാടകയിലെ രണ്ട് കൊലക്കേസുകളിലും രവീന്ദ്രൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.