അനധികൃത ഗർഭഛിദ്രത്തിനിരയായ യുവതി മരിച്ചു

ഹൈദരാബാദ്: അനധികൃത ഗർഭഛിദ്രത്തിനിരയായ യുവതി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഹൈദരാബാദിലെ അനുഷ മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം. കാമുകനോടൊത്ത് ആശുപത്രിയിലെത്തിയ ഹരിക എന്ന 21കാരിയാണ് രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമായതിനാൽ പൊലീസ് ആശുപത്രി അധികൃതർക്കും കാമുകനും എതിരെ കേസെടുത്തു. എൻജിനീയറിങ് വിദ്യാർഥിനിയായ ഹരിക കാമുകനായ മധുവുമൊത്ത് ആശുപത്രിയെ സമീപിക്കുകയും ആശുപത്രി സൂപ്രണ്ടായ ഡോ. ഗിരിജ റാണി 20,000 രൂപക്ക് ഗർഭഛിദ്രം നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.