തേക്കടിയിലെ ലഘുഭക്ഷണശാല: മന്ത്രി ഇടപെട്ടിട്ടും പൂർത്തിയാക്കാനായില്ല

കുമളി: വനം മന്ത്രിക്ക് മുന്നിൽ എം.എൽ.എ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തേക്കടി ലഘുഭക്ഷണശാലയുടെ നിർമാണം നിലച ്ചു. വനംവകുപ്പിനു വേണ്ടി സംസ്ഥാന ഹൗസിങ് ബോർഡ് ഏറ്റെടുത്ത് നടത്തിയിരുന്ന ലഘുഭക്ഷണശാല കെട്ടിടത്തിെൻറ നിർമാണമാണ് മന്ത്രി പോയതിനുപിന്നാലെ നിലച്ചത്. തമിഴ്നാടിെൻറ തടസ്സവാദങ്ങൾക്കുശേഷം ഏറെ വൈകിയാണ് നിർമാണം പുനരാരംഭിക്കാനായത്. ആധുനിക ഭക്ഷണശാല, വനം-വന്യജീവി സംരക്ഷണ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആംഫി തിയറ്റർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കഫറ്റീരിയ കോംപ്ലക്സ്. ഒന്നരക്കോടിയിലധികം െചലവിൽ ഇരുനില ബോട്ടിെൻറ മാതൃകയിലാണ് നിർമാണം. വനംവകുപ്പിെൻറ മിക്ക നിർമാണങ്ങളും ഇഴയുകയാണെന്നും വേഗത്തിലാക്കാൻ ഇടപെടണമെന്നും അടുത്തിടെ തേക്കടിയിൽ നടന്ന യോഗത്തിൽ വനംമന്ത്രിക്ക് മുന്നിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞതിനുപിന്നാലെയാണ് നിലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.