തൊടുപുഴ: വേനലിനെ തുടർന്ന് ജില്ലയിലെ പ്രധാന പാടശേഖരങ്ങളിൽ ഒന്നായ അഞ്ചിരിയിൽ ഹ െക്ടർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങുന്നു. ആലക്കോട് പഞ്ചായത്തിലാണ് അഞ്ചിരിപാ ട ശേഖരം . 30 ഹെക്ടറിലാണ് ഇവിടെ നെൽകൃഷി. ഇതിൽ രണ്ട് ഏക്കറോളം കരിഞ്ഞുണങ്ങി . ബാക്കിയുള്ളവ കതിരായി നിൽക്കുന്നുണ്ടെങ്കിലും 20 ശതമാനം ഉൽപാദനം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മഴ മാറി നിൽക്കുന്നതാണ് നെൽകൃഷി ഉണങ്ങാൻ കാരണം. ഒരു ഹെക്ടറിൽ നിന്ന് 3000 കിലോയെങ്കിലും ഉൽപാദനം ഉണ്ടാകേണ്ടതാണ്. എന്നാൽ 80 ശതമാനം വിളവും ലഭിക്കാത്ത സാചര്യം കർഷകരെ സംബന്ധിച്ച് വലിയ നഷ്ടം ഉണ്ടാക്കും. അറുപതോളം കർഷകരാണ് പാട ശേഖര സമിതിക്ക് കീഴിലുള്ളത്.
പാടശേഖരത്തിലെ കൃഷിക്കാരുടെ സ്വന്തം ആവശ്യത്തിന് ശേഷം 40 ടൺ നെല്ല് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ സംഭരിച്ച് കേരള സിവിൽ സപ്ലൈസ് കോർപറേഷനാണ് നൽകിക്കൊണ്ടിരുന്നത്. എന്നാൽ, ഇത്തവണ സ്വന്തം ആവശ്യത്തിന് പോലും നെല്ല് ഉണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്. അഞ്ചിരി പാടശേഖര സമിതി പാടശേഖരം വിളവെടുപ്പ് ഇൻഷുറൻസ് പദ്ധതിയിൽപ്പെടുത്തി ഇൻഷുർ ചെയ്തിട്ടുണ്ട്. എന്നാൽ, പാടശേഖരം മുഴുവൻ ഉണങ്ങി നശിക്കാത്തതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നതെന്ന് കൃഷിക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പ്രളയകാലത്തടക്കം അഞ്ചിരിപാടശേഖരത്തിൽ വലിയ നാശമാണ് ഉണ്ടായത്. ജില്ലയിലെ പ്രധാനപ്പെട്ടതും ഏറ്റവും വലുതുമായ നെൽകൃഷിയിടത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പാടശേഖര സമിതി വൈസ് പ്രസിഡൻറും പഞ്ചായത്ത് പ്രസിഡൻറുമായ ടോമി കവാലം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.