തൊടുപുഴ: നഗരസഭയുടെ വാർഡടിസ്ഥാനത്തിനുള്ള വിവരം ഇനി വിരൽത്തുമ്പിൽ. വിദ്യാഭ്യാസ ം, തൊഴിൽ, ആരോഗ്യസംബന്ധ കാര്യങ്ങൾ, ജീവിതനിലവാരം തുടങ്ങിയ വിശദവിവരങ്ങൾ ലഭിക്കും. പൊതുആസ്തികൾ, ജലസ്രോതസ്സുകൾ തുടങ്ങി തെരുവുവിളക്കുകൾ സംബന്ധിച്ച വിവരങ്ങൾപോ ലും ഇതിലുണ്ട്. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരം അവരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനവിവരങ്ങൾപോലും ലഭ്യമാക്കുന്ന രീതിയിലാണ് ശേഖരിച്ചിരിക്കുന്നത്. കരകുളം ഗ്രാമീണ പഠനകേന്ദ്രം മുഖേന ശേഖരിച്ച് വിവിധതരത്തിെല ഭൂപടങ്ങളിലായി സന്നിവേശിപ്പിച്ച വിവരശേഖരണ സോഫ്റ്റ്വെയർ നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടി. ഒരുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്കും ഇതിൽനിന്ന് വിവരങ്ങൾ അറിയാം.
നഗരസഭ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും വാർഡ് സംബന്ധിച്ച സമഗ്രചിത്രം ഈ സോഫ്റ്റ്വെയറിലൂടെ ലഭിക്കും. നിർവഹണ ഉദ്യോഗസ്ഥർക്കും നഗരസഭ സെക്രട്ടറിക്കുമാണ് ഇതിൽ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ നടത്താൻ കഴിയൂ. നിർവഹണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കൽ വരുത്തിയാൽപോലും സെക്രട്ടറിയുടെ അംഗീകാരത്തോടെയായിരിക്കും സോഫ്റ്റ്വെയറിൽ വിവരങ്ങൾ പുതുക്കുക. വിവരങ്ങൾ കാലാനുസൃതമായി പുതുക്കിയെങ്കിൽ മാത്രമെ സംവിധാനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻകഴിയൂ. ഇതിന് തുടർസംവിധാനം ഒരുക്കേണ്ടത് നഗരസഭയാണ്. വിവരശേഖരണത്തിന് 15 ലക്ഷം രൂപയാണ് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന് നഗരസഭ നൽകിയത്. ഓരോരുത്തർക്കും ഇതിന് പ്രത്യേക പാസ്വേഡുണ്ടാകും.
നഗരസഭയുമായി ബന്ധപ്പെട്ട പല വിവരവും ഈ സോഫ്റ്റ്വെയറിൽ ലഭ്യമാകുമെന്നതിനാൽ പല ജോലിയും വേഗത്തിലാക്കാൻ കഴിയും. നഗരസഭയിലെ മുഴുവൻ കെട്ടിടവും കെട്ടിട നമ്പറിെൻറ അടിസ്ഥാനത്തിലാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കെട്ടിട നമ്പറിൽ ക്ലിക്ക് ചെയ്താൽ അതത് വീടുകളുടെ സമഗ്രവിവരം ലഭിക്കും. നഗരസഭ പ്രദേശത്തെ കൃഷിരീതികളും ഭൂവിനിയോഗവുമെല്ലാം ഇതിലുണ്ട്. വാർഡുതല അതിർത്തി നിർണയവും ഇതിെൻറ അടിസ്ഥാനത്തിലുള്ള വിവരശേഖരണവും സാധ്യമാക്കുന്നതിലൂടെ വികസിത-അവികസിത മേഖലകൾ തിരിച്ചറിഞ്ഞ് പദ്ധതികൾ തയാറാക്കാം. വില്ലേജ്, മുനിസിപ്പൽ അതിർത്തി, വാർഡ് അതിർത്തി, ഭൂവിനിയോഗം, റോഡ് കണക്ടിവിറ്റി എന്നിവയുടെ മാപ്പുകൾ, വിഭവ-ആസ്തി-ജലവിഭവ ഭൂപടങ്ങൾ എന്നിവയും സോഫ്റ്റ്വെയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.