മൂന്നാര്‍: വന്യമൃഗങ്ങൾ നാട്ടിലെത്തി നാശം വിതക്കുന്നത് തടയാൻ മാർഗം കണ്ടെത്തിയ ഏഴാം ക്ലാസുകാരന് അംഗീകാരം. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഹൈറേഞ്ച് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ഗബ്രിയേല്‍ കിങ്സ്റ്റനാണ് പുരസ്കാരത്തിനര്‍ഹമായ കണ്ടുപിടിത്തം നടത്തിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്യൂനിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സ്കൂള്‍ തലത്തില്‍ നടന്ന പ്രദര്‍ശനം സംസ്ഥാന തലത്തിലും ശ്രദ്ധ നേടിയിരുന്നു. ദേശീയതലത്തിലുള്ള ശാസ്ത്രോത്സവത്തിന് കേരളത്തില്‍നിന്ന് െതരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ ഗബ്രിയേല്‍ ആയിരുന്നു. 52പേര് പങ്കെടുത്ത ശാസ്ത്രോത്സവത്തിൽ കേന്ദ്രമന്ത്രി നേരിട്ട് സംവാദം നടത്തി ആറുപേരെ െതരഞ്ഞെടുക്കുകയായിരുന്നു.
കാര്‍ഷിക വിളകള്‍ നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള ഉപകരണമാണ് ദേശീയ ശ്രദ്ധ നേടിയത്. മൃഗങ്ങള്‍ തോട്ടത്തിലെത്തിയാല്‍ വിവരം നല്കുന്ന വിധത്തിലുള്ള അലാറം നല്‍കുന്നതാണ് കണ്ടുപിടിത്തം. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള സെന്സറില്നിന്നുമാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. ഇത്തരത്തില്‍ തോട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഉപകരണം സ്ഥാപിക്കാനാവും. ഉപകരണത്തില്‍നിന്ന് താമസസ്ഥലവുമായി ബന്ധിപ്പിച്ചുള്ള അലാറത്തില്‍ നിന്നുമാണ് വന്യമൃഗങ്ങള്‍ എത്തിയെന്നുള്ള സൂചന ലഭിക്കുന്നത്. ഇത്തരത്തില്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ ആവശ്യമായ കരുതല്‍ നടപടിയെടുക്കാനും യഥാസമയം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാനും സാധിക്കും. സ്കൂളിലെ അധ്യാപികയായ പ്രേമ- ആനന്ദ് ദമ്പതികളാണ് ഗബ്രിയേലിെൻറ മാതാപിതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.